Skip to content
Politics

മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്’; പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണം

Editor

1 min read
visibility 7

തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ഇ-ബസ്സുകൾ നഗരപരിധിയിൽ തന്നെ സർവീസ് നടത്തണമെന്നും അവ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ ആവശ്യത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയർ കത്ത് നൽകണമെന്നും മന്ത്രി വി ശിവൻകുട്ടി പറ‍ഞ്ഞു. പിഎം ശ്രീ ഇടത് മുന്നണി യോഗത്തിൽ വിമർശനം ഉണ്ടായെന്ന വാർത്ത എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. കേരളത്തിന് അവകാശപ്പെട്ട ഫണ്ടാണ്. മുഖ്യമന്ത്രിയ്ക്കെതിരെ വലിയ വികാരം എന്ന് ചില വാർത്തകളിൽ കണ്ടു. മുഖ്യമന്ത്രിയ്ക്കെതിരെ ഒരു വികാരവും ഇല്ല. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല. ആരുടെ എങ്കിലും കുറവ് കൊണ്ടല്ല തെരഞ്ഞെടുപ്പിലെ തിരിച്ചടി. ഇത് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉള്ള പ്രചാരണമാണെന്നും ശിവൻകുട്ടി പറഞ്ഞു.

നഗരസഭ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നെങ്കിൽ കോർപ്പറേഷൻ പരിശോധിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ കോർപറേഷന്റെ അധികാരങ്ങളും സർക്കാർ അധികാരങ്ങളും തിരിച്ചറിയണം. തനിക്ക് എതിരെ ഇപ്പോൾ സൈബർ ആക്രമണം ഇല്ല. അതിൽ തനിക്ക് സങ്കടം ഇല്ല. സൈബർ ആക്രമണം ഉണ്ടെങ്കിൽ ഒരു രസം ഉണ്ടെന്നും മന്ത്രി പരിഹസിച്ചു.

സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളും മന്ത്രി പങ്കുവെച്ചു. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണം അവസാന ഘട്ടത്തിലാണ്. ചരിത്രം, പൊളിറ്റിക്സ്, സോഷ്യോളജി വിഷയങ്ങളിൽ കേരളം സ്വന്തമായി മൂന്ന് പാഠപുസ്തകങ്ങൾ തയ്യാറാക്കും. സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്തരുത് എന്ന നിർദ്ദേശം കർശനമായി പാലിക്കണം. ഇത് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയുണ്ടാകും. പിഎം ശ്രീ പദ്ധതി ഇപ്പോൾ നടപ്പാക്കുന്നില്ല. അതിനാൽ ഇതുമായി ബന്ധപ്പെട്ട സമിതി ചേരേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.


mode_comment 0 Comments
visibility 7

grid_view More from Politics

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്! 1 min read
Politics February 23, 2026

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

തിരുവനന്തപുരം: ലോകത്തെ സകല പുരോഗമനവും നമ്മുടെ പോക്കറ്റിലാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു വനിതാ മുഖ്യമന്ത്രി എന്ന കാര്യത്തിൽ മാത്രം കേരളം ഇപ്പോഴും ‘കല്ലുപിടിച്ച’ പഴയ അമ്മാവൻമാരുടെ മനോഭാവത്തിലാണ്. ഗൗരിയമ്മ മുതൽ ശൈലജ ടീച്ചർ വരെ: കപ്പിനും ചുണ്ടിനുമിടയിലെ ‘തട്ടിക്കളികൾ’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്താൽ ഇതൊരു സ്ഥിരം കോമഡിയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പെണ്ണുങ്ങളെ മുന്നിൽ നിർത്തി വോട്ട് പിടിക്കും, ജയിച്ചു കഴിഞ്ഞാൽ അവരെ മൂലക്കിരുത്തി ഏതെങ്കിലും ‘കാരണവർ’ മുഖ്യമന്ത്രി കസേരയിൽ അമർന്നിരിക്കും. വലതുപക്ഷത്തെ ‘പേരിന് പോലും ഒരാളില്ലാ’ അവസ്ഥ ഇടതുപക്ഷത്തെ … Continued

visibility 18
തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു 1 min read
Politics March 5, 2026

തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ നീക്കം. സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസ് തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ അപ്രതീക്ഷിത തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.മൂന്നര വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.കേരളത്തിലെ കോട്ടയം ജില്ലയിലെ മണ്ണാനം സ്വദേശിയാണ് സി.വി. ആനന്ദബോസ്. റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ് അദ്ദേഹം. 2022-ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്.ഗവർണർ സ്ഥാനം വഹിക്കുന്നതിനിടെ … Continued

visibility 12
campaign

Your Brand,
Their Feed

Ad

Grow Your Business with MalluScoop

Reach thousands of engaged readers daily. Premium placement spots are now available for your brand.

verified MalluScoop Let's Talk arrow_forward
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം 1 min read
Politics March 15, 2026

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തീയതികൾ പ്രഖ്യാപിച്ചത്.കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. മെയ് 4നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിലുള്ള 1,571 വോട്ടർമാരുമുണ്ട്.വോട്ടെടുപ്പിനായി സംസ്ഥാനത്ത് 30,471 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും … Continued

visibility 10
25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ 1 min read
Politics March 15, 2026

25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രഖ്യാപിച്ച പട്ടികയിൽ നാല് മന്ത്രിമാരും അഞ്ച് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ മത്സരിക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമനയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും സ്ഥാനാർത്ഥികളാണ്. ചടയമംഗലത്ത് മന്ത്രി ജെ ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ് താര, അടൂരിൽ പ്രിജി കണ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.ഹരിപ്പാട് ടി.ടി ജിസ്മോൻ, ചേർത്തലയിൽ പി … Continued

visibility 10